Tuesday, June 06, 2006

മാറുന്ന കേരളം

മാറുന്ന കേരളം

ശിധി കണ്ടാണശ്‌ശേരി

ഉതിര്‍ന്നില്ല വാക്കുകളിതു വരേയ്‌ക്കും
തൂലിക തുമ്പും മൌനമാണോ?
കാണാത്ത ജീവിതക്കാഴ്‌ചകള്‍ കണ്ടെന്റെ
തൂലിക തുമ്പും തരിച്ചു പോയോ?
ഭാവനയമ്മതന്‍ മാറു ചുരത്താതെ
തൂലികതുമ്പും പിണക്കമാണോ?
പേടിച്ചിരിക്കേണ്ട പേടമാനല്ലാ നീ
അര്‍ക്കനെ വെല്ലുന്ന ഒരഗ്‌നിയാണിന്നു നീ
ഉള്ളിന്റെ ഉള്ളില്‍ നിന്നും നിര്‍ഗളിച്ചീടട്ടെ
കണ്‍കണ്ട സത്യങ്ങളൊക്കെയും
ഇന്നിന്റെ ജീവിതക്കാഴ്‌ചകളൊക്കെയും
സത്യമാം ജീവിതക്കാഴ്‌ചകളൊക്കെയും

നെഞ്ചില്‍ നെരിപ്പോടിനുള്ളം പുകയുമ്പോള്‍
മുന്നില്‍ കരഞ്ഞിട്ടു പിന്നില്‍ ചിരിക്കുന്നു
നിഷാദന്റെ വര്‍ഗ്ഗമീ മര്‍ത്ത്യജന്‍മം
നിത്യവും വര്‍ദ്ധന, വര്‍ണ്ണക്കൊടികളില്‍
വര്‍ദ്ധിച്ചിടും ശതം കബന്ധങ്ങളൊക്കെയും
അമ്മ, തൊട്ടിലിലാടും കുരുന്നു കരയുന്നു..
അമ്മതന്‍ മാറു ചുവന്നു തുടിയ്‌ക്കുന്നു
അമ്മതന്‍ സൌന്ദര്യബോധം വളരുന്നു..
കുരുന്നുതന്‍ രോദനമുച്ചത്തിലെത്തുന്നു..
ഉത്തരം കിട്ടാസമസ്യകള്‍ വര്‍ദ്ധിപ്പൂ
മാതൃത്വമേ നീയും ചോദ്യമായി മാറുന്നു

വാത്സല്യ രേഖതന്‍ വര്‍ണ്ണങ്ങള്‍ മായുന്നു
അമ്മിഞ്ഞപ്പാലിന്നു പാഴ്‌വസ്‌തുവാകുന്നു..
താരാട്ടുപാട്ടിന്നൊരോര്‍മ്മയായ്‌ മാറുന്നു..
വൃദ്ധസദനങ്ങള്‍ എങ്ങും നിറയുന്നു..
സ്‌നേഹത്തിന്‍ പച്ച പട്ടുവിരിച്ചൊരാ
ദൈവത്തില്‍ നീട്ടുന്നൂ രാക്ഷസക്കോട്ടയായ്‌..
ഞെട്ടറ്റുവീഴും മാങ്ക നീ പോലവേ..
അറ്റുവീഴുന്നിതോ സഹസ്രം ശിരസ്സുകള്‍
വായ്‌ക്കരി വയ്‌ക്കും കരങ്ങളേ കാണാഞ്ഞൂ..
പരിതപിച്ചിടുന്നു മാതാക്കളെല്ലാം..
അറ്റുപോയുള്ളോരാ ശിരസ്സുതലോടിട്ടു
കണ്ണീര്‍ പൊഴിയ്‌ക്കുന്നൊരമ്മയെ കാണുന്നു
നെഞ്ചു പിളര്‍ന്നു കൊണ്ടാ അമ്മ പറയുന്നു.
വാള്‍ത്തലപ്പേറും യുവത്വമേയോര്‍ക്കുക
ഇന്നത്തെ പച്ചയും മഞ്ഞയായ്‌ മാറിടും
പുലര്‍ക്കാല സൂര്യനോ, നാളെയുമെത്തിടും.

0 Comments:

Post a Comment

<< Home